ന്യൂഡെൽഹി: നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. 127 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്.
കൊച്ചിയില്‍ തിങ്കളാഴ്‌ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42ല്‍ നിന്ന് 85 പൈസ കൂടി 92.27ലുമെത്തി. ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്.
നേരത്തെ റഷ്യ-യുക്രൈന്‍ സംഘര്‍ഷ പശ്‌ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ആ സമയത്ത് വില ഉയരാതിരുന്നത്. നിലവിൽ 115 ഡോളറാണ് ക്രൂഡ് ഓയിൽ വില.
Read Also: വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ