തിരുവനന്തുപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും മൂന്നാഴ്‌ചക്കുള്ളിൽ കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്‌ഥാനത്ത് ഞായറാഴ്‌ച നിയന്ത്രണം തുടരുകയാണ്. നിലവിലെ തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല.
സംസ്‌ഥാനത്ത് പോലീസ് പരിശോധന അർധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ എന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം.
പഴം, പച്ചക്കറി, മൽസ്യം, മാംസം, ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. എന്നാൽ പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കുന്നതാണ്.
അതേസമയം ദീര്‍ഘദൂര ബസുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. കൂടാതെ മൂന്‍കൂട്ടി ബുക്ക് ചെയ്‌ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല.
സംസ്‌ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരുന്നുണ്ട്. ഞായറാഴ്‌ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തിൽ ചർച്ചയാകും.
Most Read: പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചെന്ന് കണ്ടെത്തൽ