കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്കൂളുകളും സിനിമാശാലകളും അടച്ചിടാൻ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു.
ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. യുകെയില്‍ നിന്നുളള വിമാന സര്‍വീസും നിര്‍ത്തിവെച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ബംഗാൾ.
കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. നിലവില്‍ 20 ഒമൈക്രോണ്‍ കേസുകളാണ് ബംഗാളിലുള്ളത്. ഒമൈക്രോണ്‍ കേസുകളുടെ വ്യാപനവും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.
Read Also: ബലൂണ്‍ കച്ചവടക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്







































