റിയാദ്: സൗദിയിൽ ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ റദ്ദാക്കി. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ തീർഥാടകർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന വ്യവസ്ഥയിൽ മാറ്റമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം അനുമതി ഉണ്ടെങ്കിൽ മാത്രമേ ഉംറ ചെയ്യുന്നതിനും റൗളാ ശരീഫിൽ നമസ്കരിക്കുന്നതിനും അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. വിലക്ക് നീങ്ങുന്നതോടെ ഇനിമുതൽ മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ പ്രവേശിക്കാനും ആരാധന കർമ്മങ്ങൾ നിർവഹിക്കുന്നതിനും തടസമുണ്ടാകില്ല. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഉംറ ചെയ്യാൻ നേരത്തെ അനുമതി നൽകിയിരുന്നത്. വിദേശ തീർഥാടകർക്കും ആഭ്യന്തര തീർഥാടകർക്കും വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Read also: പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്സിങ് വിഭാഗത്തിൽ 668 സ്ഥിര നിയമനം