ഡി-ലിറ്റ് വിവാദം; ഗവർണർക്ക്‌ മറുപടിയുമായി കേരള സർവകലാശാല വിസി

By Staff Reporter, Malabar News
kerala-university-vc
Ajwa Travels

തിരുവനന്തപുരം: രണ്ട് വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് മറുപടിയുമായി വിസി പ്രൊഫസർ വിപി മഹാദേവൻ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാൻ താൻ പരമാവധി ജാഗരൂകനാണെന്ന് വിസി പ്രസ്‌താവനയിൽ പറഞ്ഞു.

മനസ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും ഗവർണറുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്‌തമാക്കി.

രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം വിസി നിരാകരിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സിൻഡിക്കറ്റ് അംഗങ്ങളുമായി ആലോചിച്ചപ്പോൾ നിർദ്ദേശം അവർ എതിർത്തതായാണ് ചാൻസലർ കൂടിയായ ഗവർണറെ വിസി അറിയിച്ചത്. ചട്ടപ്രകാരം സിൻഡിക്കറ്റ് വിളിച്ചു ചേർത്ത് തീരുമാനം എടുക്കാൻ വിസി തയ്യാറാകാത്തതിനാൽ, ഡി-ലിറ്റ് നൽകാൻ കഴിയില്ലെങ്കിൽ അക്കാര്യം എഴുതി നൽകാൻ ഗവർണർ ആവശ്യപ്പെട്ടു.

തുടർന്ന് വിസി സ്വന്തം കൈപ്പടയിൽ ഇക്കാര്യം എഴുതി നൽകുകയായിരുന്നു. എന്നാൽ അതിൽ തെറ്റുകൾ കടന്നു കൂടിയതോടെയാണ് ഗവർണർ വിസിയെ വിമർശിച്ച് രംഗത്ത് വന്നത്. രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നിന്റെ വിസിയാണ് ഇത്തരം ഭാഷയിൽ കത്തെഴുതുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.

Read Also: മധുപാൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്‌ഥാനത്തേക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE