സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും

By Trainee Reporter, Malabar News
C M Raveendran_Malabar news
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനെ ഡിസംബർ 10ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് ഇഡി നോട്ടീസ് നൽകി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചതിന് പിന്നാലെ രവീന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കോവിഡ് ഭേദമായ ശേഷവും രവീന്ദ്രനെ ചോദ്യം ചെയ്യാനായില്ല.

ശിവശങ്കറിനൊപ്പം പല ഇടപാടുകളിലും രവീന്ദ്രനും പങ്കാളിയാണെന്നാണ് ഇഡി കരുതുന്നത്. ശിവശങ്കറെ കാണാനായി സ്വപ്‍ന സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ പലതവണ രവീന്ദ്രനെയും കണ്ടിരുന്നുവെന്നും സ്വപ്‌ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ രവീന്ദ്രൻ പങ്കെടുത്തിരുന്നുവെന്നും ഇഡി പറയുന്നു.

സിഎം രവീന്ദ്രന്റെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്‌ഥാന രജിസ്‌ട്രേഷൻ വകുപ്പിന് ഇഡി കത്ത് നൽകിയിട്ടുണ്ട്. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുവകകളുടെ വിശദമായ വിവരങ്ങൾ എല്ലാ രജിസ്‌ട്രേഷൻ ഓഫീസുകളിലും പരിശോധന നടത്തി അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഇഡി നേരിട്ട് ഇത് സംബന്ധിച്ച പരിശോധനകൾ നടത്തുമെന്നും സൂചനകളുണ്ട്.

Read also:ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം; യുഎൻ സുരക്ഷാ സമിതിയിലെ സ്‌ഥിരാംഗങ്ങളെ പിന്തള്ളി സൗദി ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE