കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇന്നലെയും ഇന്നുമായി 25 മണിക്കൂറോളം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇത് മൂന്നാം തവണയാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. താനുമായി സിഎം രവീന്ദ്രൻ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
Also Read: തിരഞ്ഞെടുപ്പ് തോൽവിയിൽ ആർഎസ്‌പിക്ക് അതൃപ്‌തി; മുന്നണി വിടാൻ ആലോചന
ഇന്ന് രാവിലെ 9.30ഓടെ ഇഡി ഓഫീസിൽ ഹാജരായ സിഎം രവീന്ദ്രനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തതിന് ശേഷമാണ് വിട്ടയച്ചത്. വ്യഴാഴ്‌ച 12 മണിക്കൂറിലധികം നേരം ചോദ്യം ചെയ്‌തിരുന്നു. ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്ന് അറിയിച്ചതിനാൽ ഇടവേളകൾ നൽകിയായിരുന്നു ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. തനിക്ക് സ്വപ്‌നയുമായി അനൗദ്യോഗിക ബന്ധമില്ലെന്ന് അദ്ദേഹം ഇഡിക്ക് മുന്നിൽ വെളിപ്പെടുത്തി. ശിവശങ്കറിനെ പൂർണമായും തള്ളിയെന്നും റിപ്പോർട്ടുകളുണ്ട്.