തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് കസ്‌റ്റംസും രംഗത്ത്. കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള നീക്കം കസ്‌റ്റംസും ആരംഭിക്കുന്നത്. അടുത്ത ആഴ്‌ചയോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് കസ്‌റ്റംസ് തീരുമാനിച്ചിരിക്കുന്നത്. രവീന്ദ്രനെ ഇതിനോടകം തന്നെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു.
രവീന്ദ്രന്‍ സ്വപ്‍നയുടെ ഫോണിലേക്ക് വിളിച്ചിരുന്നു എന്ന തരത്തിലാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. കാര്‍ പാലസ് ഉടമയായ അബ്‌ദുൾ ലത്തീഫ്, യുഎഇ കോണ്‍സുലേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച വിസ പ്രോസസിങ് സ്‌ഥാപനമായ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്നിവക്ക് വേണ്ടി രവീന്ദ്രന്‍ തന്നെ വിളിച്ചിരുന്നതായാണ് സ്വപ്‍ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴിയില്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തില്‍ കസ്‌റ്റംസ് എത്തിയത്.