എൻജിൻ ഓയിൽ ഗോഡൗണിലെ തീപിടുത്തം; അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ തീപടരുന്നത് തടഞ്ഞു

By Desk Reporter, Malabar News
A fire broke out in a three storey building in Edappally
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിലുണ്ടായ അഗ്‌നി ബാധയിൽ കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരുന്നത് അഗ്‌നിരക്ഷാ സേനയുടെ ഇടപെടൽ കൊണ്ട്. ഗൾഫ് ലൂബ്രിക്കന്റ്‌സ് ഓയിൽ വിതരണം ചെയ്യുന്ന എബിആർ മാർക്കറ്റിങ് ഗ്രൂപ്പിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്‌ച തീപിടുത്തം ഉണ്ടായത്.

അർധരാത്രി 12 മണിയോടെയാണ് നരിക്കുനി ഫയർ സ്‌റ്റേഷനിൽ വിവരം കിട്ടുന്നത്. ഉടൻ സ്‌റ്റേഷൻ ഓഫിസർ കെപി ജയപ്രകാശിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സ്‌ഥലത്തെത്തി. വെള്ളിമാടുകുന്നിൽ നിന്നു രണ്ടും ബീച്ചിൽനിന്ന് ഒരു യൂണിറ്റും ഫയർഫോഴ്‌സ് എത്തിയിരുന്നു. അഗ്‌നിരക്ഷാസേന എത്തിയ സമയത്ത് തീപ്പിടിത്തമുണ്ടായ ഗോഡൗണിന്റെ പുറത്തേക്ക് തീ ഉയരുകയായിരുന്നു.

തൊട്ടടുത്തുതന്നെ ഐഒസിയുടെ പെട്രോൾ പമ്പ്, ഗോഡൗണിന്റെ അനുബന്ധകെട്ടിടം, വീടുകൾ എന്നിവയുണ്ട്. സമയോചിതമായി ഇടപെട്ട ഫയർ ഫോഴ്‌സ് സംഘം പൂട്ടുപൊളിച്ച് ഷട്ടർ തുറക്കുകയും വെള്ളമടിച്ചും അക്വാ ഫിലിം ഫോം ഉപയോഗിച്ചും തീയണക്കുകയും ചെയ്‌തു. മൂന്നു മണിക്കൂർ എടുത്താണ് തീ പൂർണമായും അണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓയിലുകൾ, മറ്റ് ഓട്ടോമൊബൈൽ ലൂബ്രിക്കന്റ്‌സുകൾ, ഫിൽറ്ററുകൾ, ഓയിൽ ഫിൽറ്റർ, അണ്ടർ ചേസ് പാർട്‌സുകൾ ഉൾപ്പെടെ സ്‌പെയർ പാർട്‌സുകളും ഗോഡൗണിൽ ഉണ്ടായിരുന്നു. ബ്രാൻഡഡ് കമ്പനിയുടെ ഗുണനിലവാരമുള്ള ഓയിലുകളും സ്‌പെയറുകളും മറ്റുമാണ് കത്തി നശിച്ചത്.

Most Read:  കാസർഗോഡ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE