പീഡന പരാതി; ടാറ്റൂ ആർടിസ്‌റ്റ് കൊച്ചിയിൽ അറസ്‌റ്റിൽ

By Staff Reporter, Malabar News
Sujeesh_TattooArtist
Ajwa Travels

കൊച്ചി: ടാറ്റൂ ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ അറസ്‌റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ ‘ഇന്‍ക്‌ഫെക്‌ടഡ് ടാറ്റു പാര്‍ലര്‍’ ഉടമ പിഎസ് സുജീഷിനെയാണ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്‌. ടാറ്റൂ സ്‌റ്റുഡിയോയില്‍ പീഡനത്തിനിരയായെന്നു പറഞ്ഞ് ആറ് യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

അന്വേഷണം മുറുകിയതോടെ ഇയാള്‍ പോലീസിന് കീഴടങ്ങിയതാണെന്നാണ് വിവരം. രാത്രിയോടെ സുജീഷിനെ ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. സുജീഷിനെതിരെ ആറ് ബലാൽസംഗ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ചേരാനെല്ലൂരിലെ ടാറ്റു സ്‌റ്റുഡിയോയില്‍ ശനിയാഴ്‌ച പോലീസ് പരിശോധന നടത്തിയിരുന്നു.

സിസിടിവിയുടെ ഡിവിആര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. പരാതികള്‍ വന്നതോടെ ടാറ്റൂ പാര്‍ലര്‍ പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ആര്‍ടിസ്‌റ്റുകളെയും ചോദ്യം ചെയ്‌തു. ആറുമാസം മുൻപ് പീഡനത്തിനിരയായ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. മറ്റു പീഡനങ്ങള്‍ രണ്ടുവര്‍ഷം മുൻപ് നടന്നതാണ്.

Read Also: യാത്രക്കാർക്ക് ക്വാറന്റെയ്ൻ വേണ്ട; സൗദിയിൽ കൂടുതൽ ഇളവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE