കൊച്ചി: ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകള്‍ക്ക് എതിരായ മീ ടൂ കേസുകൾക്ക് പിന്നാലെ കൂടുതൽ സ്‌ത്രീകൾ പരാതി പറയാൻ മുന്നോട്ട് വരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. നല്ലൊരു മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നേരത്തെ പ്രതിദിനം 2 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരുന്നതെങ്കിൽ ഇപ്പോഴത് 6 കേസുകൾ വരെ എത്തി. ലൈംഗിക പീഡന പരാതികളുടെ എണ്ണമാണ് കൂടിയത്. എപ്പോൾ സംഭവിച്ചതാണെങ്കിലും പരാതിയിൽ നടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജ അറിയിച്ചു.
അതേസമയം, നമ്പർ 18 പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്‌ജലി റിമാ ദേവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ഇന്ന് ഹാജരാകുന്നതിന് അഞ്‌ജലി റിമാ ദേവിന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, അന്വേഷണ സംഘത്തിന് മുൻപാകെ ഇത് വരെയും ഹാജരായിട്ടില്ല. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
കേസിൽ ഹോട്ടൽ ഉടമ റോയ് വയലാട്ടിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികൾ. ഒന്നാം പ്രതിയായ റോയ് വലയാട്ട് കഴിഞ്ഞ ദിവസം പോലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. മുൻകൂർ ജാമ്യത്തിനായി റോയ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.
Most Read: കോവിഡ് ഭീതി വീണ്ടും; പ്രതിരോധം ശക്‌തമായി തുടരണമെന്ന് കേന്ദ്ര നിർദ്ദേശം