കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ വിജയ് ബാബുവിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ദുബായിൽ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.
സിസിടിവി ഉൾപ്പടെയുള്ള ശാസ്‌ത്രീയ തെളിവുകൾ പോലീസ് ശേഖരിച്ചു. പരാതിയിൽ പറയുന്ന സ്‌ഥലം, സമയം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ സ്‌ഥിരീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
പരാതിയിലുള്ള കാര്യങ്ങൾ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഒരുപാട് സംഭവങ്ങൾ പറഞ്ഞ് കേൾക്കുന്നുണ്ട്. പുതിയ ആളുകൾ രംഗത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു. ഇതിനിടെ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. താനുമായി ബന്ധം സ്‌ഥാപിച്ച് ബ്‌ളാക്ക് മെയിൽ ചെയ്യാനും സിനിമയിൽ കൂടുതൽ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.
തന്റെ ഫ്രൈഡേ ഫിലിംസ് നിർമിച്ച ഒരു ചിത്രത്തിൽ നേരിട്ട് അവസരം ചോദിച്ചപ്പോൾ ഒഡീഷനിൽ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടത്. ഒഡീഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതൽ ബന്ധം സ്‌ഥാപിക്കാൻ ശ്രമിച്ചുവെന്നും ജാമ്യഹരജിയിൽ വിജയ് ബാബു പറയുന്നു.
Most Read: കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി