കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബുധനാഴ്‌ച മുതൽ നാലുദിവസം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്‌ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നാല് കേസുകളിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും നിബന്ധനയുണ്ട്. പാസ്‌പോർട്ട് പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കണമെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വാദിച്ചാണ് അനീസ് അൻസാരി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രൊഫഷണൽ വൈരാഗ്യമാണ് ആരോപണങ്ങൾക്ക് കാരണമെന്നും മറ്റു ചില മേക്കപ്പ് ആർട്ടിസ്‌റ്റുകളാണ് ആരോപണം ഉന്നയിച്ച യുവതികൾക്ക് പിന്നിലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ഇയാൾക്കെതിരെ ആകെ ഏഴ് പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ലഭിച്ച പരാതികളിൽ മൊഴിയെടുപ്പ് പൂർത്തിയായ ശേഷം കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Most Read: ശ്രീനിവാസൻ വധക്കേസ്; കൊലയാളികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി