ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്‌റ്റില്‍

By Desk Reporter, Malabar News
balussery murder
Representational Image
Ajwa Travels

കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടില്‍ കോട്ടക്കല്‍ സ്വദേശി ഉമ്മുകുൽസു കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് താജുദ്ദീൻ അറസ്‌റ്റിൽ. കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ധരാത്രിയോടെയാണ് കോട്ടക്കല്‍ പോലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സിഐ എംകെ സുരേഷകുമാര്‍ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.

ഈ മാസം ഒമ്പതിനാണ് മലപ്പുറം സ്വദേശിനി ഉമ്മുകുൽസുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇല്ലാത്ത കാമുകന്റെ പേര് പറഞ്ഞ് ഉമ്മുകുൽസുവിനെ താജുദ്ദീൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഉമ്മുകുൽസുവിന്റെ മരണ ശേഷം ഒളിവില്‍ പോയ താജുദ്ദീനെ ഊര്‍ജിതമായ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് പിടികൂടിയത്.

താജുദ്ദീന്റെ സുഹൃത്തുക്കളായ ജോയല്‍ ജോര്‍ജ്, ആദിത്യന്‍ ബിജു എന്നിവരെ ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഉമ്മുകുൽസുവിനെ പ്രണയിച്ചാണ് താജുദ്ദീൻ വിവാഹം ചെയ്‌തത്‌. പിന്നീട് സംശയത്തെ തുടർന്നുള്ള ക്രൂര മർദ്ദനത്തിന് യുവതി ഇരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പീഡനം സഹിക്കാനാകാതെ യുവതി മലപ്പുറത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീൻ വീണ്ടും ഉമ്മുകുൽസുവിനെ വീര്യമ്പ്രത്തെ വാടക വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.

കൊല്ലപ്പെട്ട യുവതിയുടെ വായിൽ രാസലായനി ഒഴിച്ചതായും അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. രാസലായനി വീണ് യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്.

Malabar News: മഴ നേരത്തേയെത്തി; നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് പ്രതിസന്ധിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE