വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണം അതിരുകടന്നെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുക്രൈനിലെ വൈദ്യുതി ഉൽപ്പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. യുക്രൈൻ ജനതയെ പിന്തുണയ്‌ക്കണമെന്നും ബൈഡൻ പറഞ്ഞു.
”ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യക്കെതിരായ പ്രതിരോധത്തിൽ യുക്രൈൻ ജനതയെ അടിയന്തിരമായി പിന്തുണയ്‌ക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ”- ബൈഡൻ പറഞ്ഞു.
200ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ യുക്രൈനിന്റെ വൈദ്യുതി ഉൽപ്പാദന ഗ്രിൽ തകർത്തത്. ഒരു ദശലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കിയ അതിശക്‌തമായ ആക്രമണം എന്നാണ് ബൈഡൻ സംഭവത്തെ വിശേഷിപ്പിച്ചത്. ഈ ദിവസം, യുക്രൈൻ ജനതയ്‌ക്കുള്ള തന്റെ സന്ദേശം വ്യക്‌തമാണെന്നും യുഎസ് നിങ്ങളോടൊപ്പം നിൽക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
അതേസമയം, യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കി യും റഷ്യൻ നേതാവ് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ മധ്യസ്‌ഥത വഹിച്ച് സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാമെന്നാണ് യുഎസ് നിയുക്‌ത പ്രസിഡൻഡ് ഡൊണാൾഡ് ട്രംപിന്റെ വാഗ്‌ദാനം. ട്രംപ് ബുധനാഴ്‌ച തന്റെ യുക്രൈൻ- റഷ്യ ദൂതനായി റിട്ടയേർഡ് ജനറൽ കീത്ത് കെല്ലോഗിനെ നാമനിർദ്ദേശം ചെയ്‌തിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’