കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. കാസർഗോഡ് കലക്‌ടറേറ്റിൽ 24 മണിക്കൂറും സജ്‌ജമായ കണ്‍ട്രോള്‍ റൂമാണ് കലക്‌ടറേറ്റിലെ ഹുസൂര്‍ ശിരസ്‌തദാര്‍ എസ് ശ്രീജയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ ചട്ടലംഘനം ഉള്‍പ്പടെയുള്ള പരാതികളും വോട്ടര്‍ ഹെല്‍പ് ലൈനുകളുടെ നിയന്ത്രണവും ഫീല്‍ഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ടീമിന്റെ മോണിറ്ററിംഗും അടക്കമുള്ള ചുമതലകള്‍ കണ്‍ട്രോള്‍ റൂമിനാണ്.
ഇതിനായി ചാര്‍ജ് ഓഫീസര്‍മാരായ മുംതാസ് ഹസന്‍, സുജ വര്‍ഗീസ് എന്നിവരും സഹായകരായി കെ പ്രസീത, കെ എസ് ശ്രീകല, പി സുജ, പി മമത, പത്‌മാവതി എന്നിവരടങ്ങുന്ന വനിത സംഘമാണ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത്. രാത്രിയില്‍ ചാര്‍ജ് ഓഫീസര്‍മാരായ ഡി എസ് സെല്‍വരാജ്, അനില്‍ കുമാര്‍ അസിസ്‌റ്റന്റുമാരായ കെ പി ശശിധരന്‍, സലീംകുമാര്‍, ശ്രീറാം, അരുണ്‍ ലോറന്‍സ് എന്നിവരാണ് കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുക.
Also Read: ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി







































