കോഴിക്കോട്: കൂടരഞ്ഞിയിലെ നാട്ടുകാരെ ഏതാനും ദിവസങ്ങളായി വിറപ്പിച്ചുകൊണ്ടിരുന്ന പുലി ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് 15 ദിവസം മുൻപ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ക്യാമറകളടക്കം സ്‌ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിലായത്.
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗങ്ങളിൽ മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. ദിവസങ്ങൾക്ക് മുൻപ് ഒരു സ്‌ത്രീയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ധാരാളം വളർത്തു മൃഗങ്ങളെയും പുലി കൊന്നിരുന്നു.
ഇതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായപ്പോഴാണ് പുലിയെ പിടിക്കാനായി കൂട് സ്‌ഥാപിച്ചത്. വെറ്ററിനറി വിദഗ്‌ധർ ഉടൻ സ്‌ഥലത്തെത്തും. പുലിക്ക് പരിക്കുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫീസിൽ എത്തിക്കുമെന്നാണ് വിവരം.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്