ലഖിംപൂര്‍ കേസ്: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജിയെ നിയോഗിക്കും; സുപ്രീം കോടതി

By Desk Reporter, Malabar News
Supreme Court on Lakhimpur-kheri-incident
Ajwa Travels

ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി. കേസിൽ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ജഡ്‌ജിയെ തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ചീഫ് ജസ്‌റ്റിസ്‌ എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു. ജഡ്‌ജി ഉത്തര്‍പ്രദേശിന് പുറത്ത് നിന്നുള്ള വ്യക്‌തി ആയിരിക്കുമെന്നും കോടതി പറഞ്ഞു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച രണ്ട് ജഡ്‌ജിമാരുടെ പേരും സുപ്രീം കോടതി മുന്നോട്ട് വച്ചു. വിഷയത്തില്‍ യുപി സർക്കാരിന്റെ നിലപാടും കോടതി തേടി.

അതേസമയം വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്‌ചക്കകം നിലപാട് അറിയിക്കണം എന്ന് കോടതി നിർദ്ദേശിച്ചു.

ലഖിംപൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ള അതൃപ്‌തിയും സുപ്രീം കോടതി പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് വ്യക്‌തമാക്കി ആയിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതില്‍ ഉള്‍പ്പടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

10 ദിവസം നല്‍കിയിട്ടും തല്‍സ്‌ഥിതി റിപ്പോര്‍ട്ടില്‍ ഒന്നും പുതിയതായി ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ തേടിയ കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്നും ചൂണ്ടിക്കാട്ടി.

Most Read:  ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE