ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പടെ അഞ്ചു മന്ത്രിമാരും ഒമറിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌തു. കശ്‌മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് മന്ത്രിമാരിൽ ഏക വനിത.
ജാവേദ് റാണ, മുൻ മന്ത്രിയായിരുന്ന ജാവേദ് ദാർ, സതീഷ് ശർമ എന്നിവരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത മറ്റുള്ളവർ. ഷേർ- ഇ- കശ്‌മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 11.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്‌ഞാ ചടങ്ങിനോടനുബന്ധിച്ചു ജമ്മു കശ്‌മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. കശ്‌മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ അബ്‍ദുല്ല അധികാരമേറ്റത്. നാഷണൽ കോൺഫറൻസ് (എൻസി) ഉപാധ്യക്ഷനായ ഒമർ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. 2009 മുതൽ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
Most Read| മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ വിധിക്ക് സ്‌റ്റേ