ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’ എന്ന് പാക്കിസ്‌ഥാൻ; മറുപടിയുമായി നെതന്യാഹു

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വെച്ച് നടക്കുമ്പോൾ, ഇസ്രയേൽ ലബനനിൽ വംശഹത്യ നടത്തുകയാണെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സാമൂഹിക മാദ്ധ്യമത്തിൽ ആരോപിച്ചു. ഈ കാൻസർ ബാധിച്ച രാജ്യം സൃഷ്‌ടിച്ചവർ നരകത്തിൽ പോകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

By Senior Reporter, Malabar News
Pakistan Defense Minister Khawaja Asif
Khawaja Asif (Image Source: The New Indian Express)
Ajwa Travels

ഇസ്‌ലാമാബാദ്: ലബനൻ ആക്രമണത്തെ ചൊല്ലി ഇസ്രയേൽ-പാക്കിസ്‌ഥാൻ നേതാക്കൾ തമ്മിൽ വാഗ്‌വാദം തുടരുന്നു. ലബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വെച്ച് നടക്കുമ്പോൾ, ഇസ്രയേൽ ലബനനിൽ വംശഹത്യ നടത്തുകയാണെന്ന് ആസിഫ് സാമൂഹിക മാദ്ധ്യമത്തിൽ ആരോപിച്ചു. ”ഇസ്രയേൽ നിരപരാധികളായ പൗരൻമാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലബനൻ. രക്‌തചൊരിച്ചിൽ തടസമില്ലാതെ തുടരുന്നു. ഈ കാൻസർ ബാധിച്ച രാജ്യം സൃഷ്‌ടിച്ചവർ നരകത്തിൽ പോകട്ടെ”- ഖ്വാജ ആസിഫ് പറഞ്ഞു.

ഖ്വാജ ആസിഫിന്റെ വിമർശനത്തിന് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി. പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫീസ് പറഞ്ഞു.

സമാധാന ശ്രമങ്ങളുടെ മധ്യസ്‌ഥരാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രസ്‌താവനയല്ല ഇതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. നേരത്തെ, ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവെൻ അസർ പാക്കിസ്‌ഥാനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പാക്കിസ്‌ഥാൻ ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്നും, അതിനാൽ അവരെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ ചർച്ചകൾ നാളെ പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിലാണ് നടക്കുന്നത്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാ വേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്‌ച വരെ ഒഴിപ്പിച്ചു. ഹോട്ടലിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വൈസ് പ്രസിഡണ്ട് ജെഡി. വാൻസിന്റെ നേതൃത്വത്തിലാണ് യുഎസ് സംഘം എത്തുന്നത്.

Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE