സിൽവർ ലൈൻ; സംസ്‌ഥാനത്ത്‌ കല്ലിടൽ ഇന്നും തുടരും- കടുത്ത പ്രതിഷേധം ഉയരും

By Trainee Reporter, Malabar News
K Rail with explanation on malappuram incident
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും. ഇതോടൊപ്പം പ്രതിഷേധവും ശക്‌തമാകും. ഇന്നലെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കല്ലിടൽ നടപടികൾ മാറ്റിവെച്ച കോഴിക്കോട് കല്ലായിലും എറണാകുളം ചോറ്റാനിക്കരയിലും ഉദ്യോഗസ്‌ഥർ ഇന്ന് വീണ്ടും എത്തും. കെ റെയിൽ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കൈയേറ്റ ശ്രമം ഉണ്ടായ പശ്‌ചാത്തലത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ.

ചോറ്റാനിക്കര മേഖലയിൽ ഇന്ന് ശക്‌തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ശക്‌തമായ പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് ഇന്നും സർവേ നടപടികളും അതിരടയാള കല്ല് സ്‌ഥാപിക്കലും നടക്കും. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറേ കല്ലായി ഭാഗത്തു നിന്ന് ആവും ഇന്ന് നടപടികൾ തുടങ്ങുക.

ഇന്നലെ പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ കല്ലിടൽ താൽക്കാലികമായി നിർത്തി വെച്ചിരുന്നു. അതേസമയം, മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ല് ഇട്ടതിനെതിരെ കോടതിയെ സമീപിക്കാനാണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫിസിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെയും സംസ്‌ഥാനത്തെ പലയിടങ്ങളിലും കല്ലിടലിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് നടന്നത്. കോഴിക്കോട് കല്ല് പിഴുതെറിഞ്ഞ് സമരക്കാർ കല്ലായി പുഴയിൽ തള്ളിയിരുന്നു. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. മലപ്പുറം തിരുനാവായയിൽ ജനങ്ങൾ സംഘടിച്ചു പ്ളക്കാർഡുമായി എത്തിയതിനെ തുടർന്ന് സർവേ മാറ്റിവെച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിലും സർവേ നടപടികൾ ജനങ്ങളും സമര സമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. കോട്ടയം നട്ടാശ്ശേരിയിലും സമാന രീതിയിൽ പ്രതിഷേധം നടന്നിരുന്നു.

Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE