യുദ്ധം കടുപ്പിച്ച് റഷ്യ; എണ്ണ സംഭരണ ശാലക്കും വാതക പൈപ്പ് ലൈനിനും നേരെ ആക്രമണം, വൻ തീപിടുത്തം

By Desk Reporter, Malabar News
Russia intensifies war; Attack on oil storage facility and gas pipeline, large fire
Photo Courtesy: AFP
Ajwa Travels

കീവ്: നാലാം ദിവസവും യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിച്ച് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്‌ഥാനമായ കീവിന് സമീപ പ്രദേശമാണിത്.

കൂടാതെ ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പടെ 23 പേരാണ് മരിച്ചത്. യുക്രൈൻ പൗരൻമാരായ അഞ്ച് പേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16 പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

ഇതിനിടെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടു. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലെൻസ്‌കിയുടെ ആവശ്യം.

റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും യുക്രൈൻ പ്രസിഡണ്ട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ യുഎൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്‌കി ട്വീറ്റ് ചെയ്‌തു.

Most Read:  റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന; പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE