ഇടുക്കി: അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ് രാജേന്ദ്രൻ. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ നേരിട്ട് കണ്ടാണ് അപ്പീൽ നൽകിയത്. തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും രാജേന്ദ്രൻ കൈമാറിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജേന്ദ്രനെതിരെ സിപിഎം നടപടിയെടുത്തത്. ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നതിന് പുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്‌ഥാനാർഥി രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന് അന്വേഷണത്തിൽ പാർട്ടി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ മനപ്പൂർവം വിട്ടുനിന്നതും നടപടിക്ക് കാരണമായി.
പ്രാഥമിക അംഗത്വത്തി, നിന്ന് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.ജില്ലാ കമ്മിറ്റിയാണ് രാജേന്ദ്രനെ തൽകാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്‌ഥാന സെക്രട്ടറിയേറ്റിന് നൽകിയത്.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം