ഹത്രസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി

By News Desk, Malabar News
UP government blames Pakistan for air pollution in Delhi
Ajwa Travels

ഹത്രസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാൽസംഗത്തിന്  ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. കേസില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി പരിഗണിക്കുക ആയിരുന്നു കോടതി.

കേസിലെ കുടുംബത്തെയും സാക്ഷികളെയും സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചോദ്യം ചെയ്‌ത കോടതി, വിശദമായൊരു സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇരയുടെ കുടുംബം അഭിഭാഷകരെ നിയോഗിച്ചോ എന്നു കോടതി ചോദിച്ചു. ഇല്ലെങ്കില്‍ കോടതി ഒരു സീനിയര്‍ അഭിഭാഷകനെയും ജൂനിയര്‍ അഭിഭാഷകനെയും നല്‍കാമെന്നും അറിയിച്ചു.

കേസ് കോടതി ഒരാഴ്‌ച്ചക്കകം വീണ്ടും പരിഗണിക്കും. അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. കോടതി നിയോഗിക്കുന്ന പ്രത്യേകം സംഘം തന്നെ അന്വേഷിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷക പറഞ്ഞത്. കുടുംബത്തിന്റെ ആവശ്യം അതാണെന്നും അഭിഭാഷക ഇന്ദിര ജെയ്‌സിങ് അറിയിച്ചു.

Must News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE