സുബൈർ വധക്കേസ്; ഒരാൾകൂടി കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
13-year-old dies of shock from electric fence in Pookottupadam; Case against plantation owner
Representational Image
Ajwa Travels

പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രാദേശികനേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പോലീസ് കസ്‌റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത അട്ടപ്പള്ളം സ്വദേശിയെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സുബൈർ വധക്കേസിലെ മുഖ്യപ്രതി രമേശിന്റെ സുഹൃത്താണ് ഇയാൾ. രമേശ് അടക്കമുള്ളവരോടൊപ്പം ഗൂഢാലോചനകളിൽ പങ്കാളികളായ ഇയാൾക്ക് സുബൈർ കൊല്ലപ്പെടുമെന്ന് വ്യക്‌തമായ ധാരണയുണ്ടായിരുന്നിട്ടും ഈ വിവരം മറച്ചുവെച്ചതും നടപടി സ്വീകരിക്കുന്നതിന് കാരണമായതായി സൂചനയുണ്ട്.

അതേസമയം, പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി രമേശ്, ആറുമുഖൻ, ശരവണൻ എന്നിവരുമായി വ്യാഴാഴ്‌ച ഉച്ചയോടെ കൃത്യം നടന്ന എലപ്പുള്ളി നോമ്പിക്കോടിന് സമീപം കുപ്പിയോട് റോഡരികിൽ പോലീസ് തെളിവെടുപ്പ് നടത്തി.

ഉച്ചക്ക് പന്ത്രണ്ടരയോടെ കനത്ത പോലീസ് കാവലിൽ അധികമാരും അറിയാതെയാണ് പ്രതികളെ സംഭവസ്‌ഥലത്ത് എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി എസ് ഷംസുദ്ദീൻ പോലീസ് സംഘത്തിന് നേതൃത്വം നൽകി.

കേസുമായി ബന്ധപ്പെട്ട്‌ മറ്റു ചിലയിടങ്ങളിലും പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഗൂഢാലോചനയടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം ശക്‌തമാകുന്നതോടെ പ്രതികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.

Most Read:  മധ്യപ്രദേശ് പ്രതിപക്ഷ സ്‌ഥാനം രാജിവെച്ച് കമൽനാഥ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE