മുംബൈ: ആത്മഹത്യ പ്രേരണ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിപ്പബ്ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി. അന്‍വായ് നായിക് ആത്മഹത്യ ചെയ്ത കേസില്‍ മഹാരാഷ്ട്രയിലെ തലോജ ജയിലില്‍ കഴിയുന്ന അര്‍ണബിനെ ദിവസവും മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അലിബാഗ് കോടതി അനുമതി നല്‍കിയത്.
അതേസമയം അര്‍ണബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റായ്ഗഡ് പോലീസിന്റെ അപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.
അര്‍ണബിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ അഭ്യര്‍ഥന മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി തള്ളി. കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ ബന്ധുക്കളെ പ്രവേശിപ്പിക്കാന്‍ ആവില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പ്രതികരണം.
അതിനിടെ അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. അന്വയ് നായിക് ആത്മഹത്യ ചെയ്ത കേസിലെ പുനരന്വേഷണം നിയമ വിരുദ്ധമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ ഇരകളുടെ അവകാശങ്ങള്‍ക്ക് തുല്യ പ്രാധാന്യമുണ്ടെന്നും പുനരന്വേഷണത്തിന് മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്








































