ന്യൂഡെൽഹി: റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിവരുന്ന ഇടക്കാല സംരക്ഷണം മഹാരാഷ്‌ട്ര ഹൈക്കോടതി നീട്ടിനൽകി. മാർച്ച് 10ന് ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് എതിരായി സമർപ്പിച്ച ഹരജിയിലാണ് മാർച്ച് 16 വരെ ഹാജരാകേണ്ടതില്ലെന്ന് കോടതി പറഞ്ഞത്. കോവിഡ് ചൂണ്ടികാട്ടിയാണ് അർണബിന് ഇളവ് നൽകിയിരിക്കുന്നത്.
ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെയും അമ്മ കുമുദ് നായിക്കിന്റെയും ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് നിയമനടപടികൾ നേരിടുന്നത്. 2018 മെയ് മാസത്തിലായിരുന്നു ഇരുവരുടെയും മരണം. അൻവയ് എഴുതിയ ആത്‍മഹത്യാ കുറിപ്പിൽ അർണബിന്റെ പേര് പരാമർശിച്ചിരുന്നു. സംഭവത്തിൽ അർണബ് ഗോസ്വാമി, ഫിറോസ് ഷെയ്ഖ്, നിതീഷ് സർദാ എന്നിവരെ നവംബർ 4ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
അന്വേഷണവുമായി സഹകരിക്കാൻ പ്രതികൾ സന്നദ്ധരാണെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കോടതി അവർക്ക് ജാമ്യം നൽകിയത്. എന്നാൽ മഹാരാഷ്‌ട്രയിലെ കോവിഡ് 19 സാഹചര്യം കാരണം ഗോസ്വാമിക്ക് അലിബാഗിലെ കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല.
Read also: പാലാരിവട്ടം പാലം ഞായറാഴ്‌ച തുറക്കും; ഔദ്യോഗിക ചടങ്ങുകളില്ല