കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യ ഹരജിയിൽ വിശദമായ വാദം കേട്ട കോടതി ഭാഗ്യലക്ഷ്‍മി അടക്കമുള്ളവരുടെ നടപടിയെ വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ഒക്‌ടോബർ 30ന് ഹരജി പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. വിജയ് പി നായരും ഭാഗ്യലക്ഷ്‍മിയും തങ്ങളുടെ വാദങ്ങൾ കോടതിയിൽ ഉന്നയിച്ചിരുന്നു.
തന്റെ താമസ സ്‌ഥലത്ത് ഭാഗ്യലക്ഷ്‍മി ഉൾപ്പടെ മൂന്ന് പേരും അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറിയെന്നും തന്റെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ ബലമായി തട്ടിയെടുത്തെന്നും ശബ്‍ദം റെക്കോർഡ് ചെയ്യുന്ന മൈക്ക് അവർ നശിപ്പിച്ചെന്നും വിജയ് പി നായർ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്‍മിയുടേയും കൂട്ടരുടേയും വാദം. പോലീസിൽ ഏൽപ്പിക്കാൻ വേണ്ടിയാണ് സാധനങ്ങൾ എടുത്തതെന്ന് ഭാഗ്യലക്ഷ്‍മി കോടതിയിൽ അറിയിച്ചിരുന്നു.
Also Read: സ്‌ത്രീകളെയും പ്രായമായവരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കില്ല; പരിഷ്‌കാരങ്ങളുമായി പോലീസ് സേന വരുന്നു