നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ മൂന്ന് പേർ ഇന്ന് കോടതിയിൽ ഹാജരാകും

By Staff Reporter, Malabar News
kerala image_malabar news
Diya Sana, Bhagyalakshmi, Sreelakshmi Arackal
Ajwa Travels

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ അശ്ളീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഭാഗ്യലക്ഷ്‌മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

സംഭവത്തില്‍ ഇവർ മൂന്ന് പേര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാഗ്യലക്ഷ്‌മി, ശ്രീലക്ഷ്‌മി അറക്കല്‍, ദിയാ സന എന്നിവര്‍ക്കെതിരെ അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. മോഷണക്കുറ്റം ചുമത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് ചേർത്തിട്ടില്ല.

യുട്യൂബിലൂടെ സ്‌ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കെതിരെ 2020 സെപ്റ്റംബർ 26നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവര്‍ പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്‌ജ്‌ മുറിയിലെത്തി കരിഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം.

കേരളത്തിലെ ഫെമിനിസ്‌റ്റുകളെയും സ്‌ത്രീകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതാണ് വിജയ് പി നായരുടെ വീഡിയോയിലെ പരാമര്‍ശങ്ങള്‍ എന്നതാണ് പ്രതികളുടെ വാദം. എന്നാൽ വിഷയത്തിൽ നിയമം കയ്യിലെടുത്ത ആക്‌ടിവിസ്‌റ്റുകൾക്ക് എതിരെ പ്രതിഷേധം ശക്‌തമായിരുന്നു. ഇതിന് പിന്നാലെ കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ളവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്.

Read Also: ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന റിപ്പോർട്; അംഗീകരിക്കില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE