തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്‌തമാക്കാന്‍ സിപിഎം. വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ട് ചില മേഖലകളില്‍ ബിജെപിക്ക് ഗുണം ചെയ്‌തുവെന്നാണ് സിപിഎം സംസ്‌ഥാന സമിതിയുടെ വിലയിരുത്തൽ. ഇതിനെതിരെ മതേതര അടിത്തറ ശക്‌തിപ്പെടുത്തണം. മതേതര വോട്ടുകളുടെ ഏകീകരണത്തിനുള്ള നടപടികള്‍ വേണം. ബിജെപിയുടെ കടന്നുകയറ്റം ഗൗരവത്തോടെ കാണണമെന്നും സംസ്‌ഥാന സമിതി വിലയിരുത്തി.
ജമാ അത്തെ ഇസ്‌ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമെതിരെ നടത്തിയ ശക്‌തമായ പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്‌തുവെന്നാണ് സംസ്‌ഥാന സമിതി വിലയിരുത്തൽ. മുസ്‌ലിം സമുദായത്തിലെ നിഷ്‌പക്ഷരെയും പുരോഗമന വാദികളെയും അടുപ്പിക്കാനായി. യുഡിഎഫിനെ കൈവിട്ട ക്രൈസ്‌തവ വിഭാഗങ്ങളും ഇടതുമുന്നണിയോട് അടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവജനങ്ങളെ കൂടുതൽ സ്‌ഥാനാർഥികളാക്കിയതും ഗുണം ചെയ്‌തെന്നും സിപിഎം വിലയിരുത്തി.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനമായി. തിരഞ്ഞെടുപ്പു കമ്മിറ്റികള്‍ ഈ മാസം ചേരും. നാളെ മുതല്‍ സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Also Read: സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്








































