തിരുവനന്തപുരം: കോവിഡ് രോഗികളുടെ തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമോ ആശങ്കയോ ഇല്ലെന്നറിയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്. ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ തപാലില്‍ എത്തിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഉദ്യോഗസ്ഥരുടെ സഹകരണത്തെയും കമ്മീഷണര്‍ പ്രശംസിച്ചു.
എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് വി ഭാസ്കരന് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായും പോളിങ് സാമഗ്രികള്‍ നാളെ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സാധാരണ വോട്ടര്‍മാരുടെ വോട്ടിംഗിന് ശേഷം കോവിഡ് രോഗികള്‍ക്ക് വോട്ടിംഗ് അനുവദിക്കും. വൈകുന്നേരം അഞ്ച് മുതല്‍ ആറ് മണി വരെ കോവിഡ് പോസിറ്റിവ് ആയ രോഗികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
കൂടാതെ പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്കിയാല് അധികൃതര്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുമെന്നും വോട്ടെടുപ്പിന്റെ അന്ന് തപാല്‍ വോട്ട് എത്തിച്ചാല്‍ മതിയെന്നും അദ്ദേഹം അറിയിച്ചു. മാത്രവുമല്ല ഉദ്യോഗസ്ഥര്‍ നേരിട്ട് പോസ്റ്റല്‍ ബാലറ്റ് എത്തിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂന്ന് മണി വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.
Read Also: അന്ത്യശാസനവുമായി കർഷകർ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ നീക്കം