തിരഞ്ഞെടുപ്പ് കമ്മീഷണർ; രണ്ട് ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചതായി റിപ്പോർട്

കേരള കേഡർ ഉദ്യോഗസ്‌ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിലുള്ള മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ സുഖ്‌ബീർ സിങ് സന്ധു എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

By Trainee Reporter, Malabar News
election-commission
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥരെ തൽസ്‌ഥാനത്ത് നിയമിച്ചതായി റിപ്പോർട്. കേരള കേഡർ ഉദ്യോഗസ്‌ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിലുള്ള മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ സുഖ്‌ബീർ സിങ് സന്ധു എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണർമാരെ തിരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്‌ജൻ ചൗധരി സ്‌ഥിരീകരിച്ചു. ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും, കഴിഞ്ഞ ദിവസം അരുൺ ഗോയൽ രാജിവെക്കുകയും ചെയ്‌തതോടെയാണ്‌ ഒഴിവുകൾ വന്നത്.

മൂന്നംഗ കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. പുതിയ കമ്മീഷണർമാരെ കണ്ടെത്താനായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ അധ്യക്ഷതയിൽ സേർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹോം സെക്രട്ടറി, പഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ ഉണ്ട്.

Most Read| മാസപ്പടി; കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE