മലപ്പുറം: ദേശീയപാത- 66 വെളിയങ്കോട് ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്‍മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
മദ്രസയിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം വെളിയങ്കോട് ഫ്‌ളൈ ഓവറിലാണ് വാഹനാപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ചു ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. മറ്റ് വിദ്യാർഥികൾ സുരക്ഷിതരാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും