കൊപ്പം ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല; യാത്രക്കാർ ദുരിതത്തിൽ

By Desk Reporter, Malabar News
speed limit for vehicles
Representational Image
Ajwa Travels

പാലക്കാട്: ഗതാഗതക്കുരുക്ക് ഒഴിയാതെ കൊപ്പം ടൗൺ. റോഡ് നന്നായിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് മോചനം കിട്ടിയിട്ടില്ല. ടൗണിൽ നിന്ന്‌ കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നിര ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ് ടൗണിലെ ഗതാഗതക്കുരുക്ക് മൂലം പെരുവഴിയിൽ അകപ്പെടുന്നത്. പോലീസിന് പലപ്പോഴും ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ കഴിയാത്ത അവസ്‌ഥയുമാണ്.

പട്ടാമ്പി-പെരിന്തൽമണ്ണ, വളാഞ്ചേരി-ചെർപ്പുളശ്ശേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന പാതയിലെ പ്രധാന ടൗൺ ആണ് കൊപ്പം. തകർന്ന പാതയായിരുന്നു മുൻപ് യാത്രക്കാരുടെ പ്രശ്‌നമെങ്കിൽ ഇപ്പോൾ ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കാണ് ഇവർക്ക് തലവേദനയാവുന്നത്. രാവിലെയും വൈകുന്നേരവുമാണ് ടൗണിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

സിഗ്‌നൽ സംവിധാനവും ഉപയോഗശൂന്യമാണ്. സിഗ്‌നൽ സംവിധാനം പ്രയോജപ്പെടുത്താൻ കഴിഞ്ഞാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്കിന് പരിഹാരം ആവുമെന്നാണ് വിലയിരുത്തൽ. റോഡിന്റെ ഘടനയുമായി ബന്ധപ്പെട്ടാണ് സിഗ്‌നൽ സംവിധാനം കാര്യക്ഷമമാക്കാൻ കഴിയാത്തത്.

പട്ടാമ്പി ഭാഗത്തു നിന്ന്‌ വളാഞ്ചേരി ഭാഗത്തേക്കും മുളയങ്കാവ് ഭാഗത്തു നിന്ന്‌ പട്ടാമ്പി ഭാഗത്തേക്കും, തിരിച്ചും പോകുമ്പോൾ സ്‌ഥലപരിമിതി ആണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ഇടതുവശത്തൂടെ സുഗമമായി വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. പാർക്കിങ്‌ സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങളിലേക്കും മറ്റും എത്തുന്നവർ തോന്നിയ പോലെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

അതേസമയം ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് മൂന്നു കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അധികൃതർ പറഞ്ഞു. ഇതിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

Malabar News:    ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE