ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു. ഇനിയും പതിനേഴു പേരെ കണ്ടെത്താനുണ്ട്. ഡാർജിലിംഗ് മേഖലയിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ ടോർഷ നദിയിൽ ഒഴുകിപോയി.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ട്. ഗർവാൾ, ബദ്രിനാഥ് റോഡുകൾ തുറന്നതോടെ ചാർ ധാം യാത്ര പുനഃരാരംഭിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ദുരന്ത ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ഉത്തരാഖണ്ഡിൽ നിന്ന് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്. അതേസമയം, കനത്ത മഴയിൽ പശ്‌ചിമ ബംഗാളിലെ ഡാർജിലിംഗിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകൾ ഇടിഞ്ഞു. തീസ്‌താനദി കരകവിഞ്ഞു. സിലിഗുരി ഡാർജിലിംഗ് പ്രധാന പാതയായ എൻഎച്ച് 55ൽ ഗതാഗതം നിർത്തിവച്ചു. സിലിഗുരി ഗാങ് ടോക്ക് പാതയിലും ഗതാഗതം തടസപ്പെട്ടു. ഡാർജിലിംഗ്, കാലിംപോങ്ങ്, ജൽപായ്ഗുരി, അലിപൂർധർ എന്നിവിടങ്ങളിൽ നിലവിൽ റെഡ് അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: അമരീന്ദര്‍ ഒരു രാജ്യസ്‌നേഹി; സഖ്യത്തിന് തയ്യാർ; ബിജെപി







































