ന്യൂഡെൽഹി: മഴക്കെടുതിയെ തുടർന്ന് ഉത്തരാഖണ്ഡിൽ മരിച്ച ആളുകളുടെ എണ്ണം 68 ആയി ഉയർന്നു. അതേസമയം കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും, മഞ്ഞു വീഴ്‌ച ഇപ്പോഴും ശക്‌തമായി തുടരുകയാണ്. മഞ്ഞു വീഴ്‌ചയിൽ ലംഖാഗ ചുരത്തിൽ കാണാതായ 6 പർവ്വതാരോഹകർക്കായുള്ള തിരച്ചിൽ വ്യോമസേന ഊർജിതമാക്കുകയും ചെയ്‌തു.
17 അംഗ പർവ്വതാരോഹണ സംഘത്തിൽ 11 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 65ഓളം പർവ്വതാരോഹകരെ ഇതുവരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തുകയും ചെയ്‌തു. മഴക്കെടുതിയെ തുടർന്ന് കുമയൂൺ മേഖലയിൽ മാത്രം ഏകദേശം 2,000 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി സർക്കാർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഹിമാലയൻ സംസ്‌ഥാനങ്ങളിലെല്ലാം നിലവിൽ ശക്‌തമായ മഞ്ഞു വീഴ്‌ചയാണ് ഉണ്ടാകുന്നത്.
വടക്കൻ പശ്‌ചിമബംഗാൾ മേഖലയായ ഡാർജിലിംഗിൽ ഇപ്പോഴും കനത്ത മഴയാണ് പെയ്യുന്നത്. കൂടാതെ ഈ പ്രദേശത്ത് മണ്ണിടിച്ചിലും രൂക്ഷമായി തുടരുകയാണ്. മഴക്കെടുതിയുടെ നിലവിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്‌ച ഡാർജിലിംഗ് സന്ദർശിക്കും.
Read also: ആഢ്യൻപാറ ജലവൈദ്യുത പദ്ധതി; ഈ വർഷം മികച്ച ഉൽപ്പാദനം