തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോളേജുകളിൽ എത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്സിന് ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ ആ വാക്സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെണം; മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിന്നും വാക്സിന് സൗജന്യമായി ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്സിന് ലഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
നിലവിൽ നല്കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേർത്തു.
Most Read: ‘നീതിയ്ക്കായി ഏതറ്റം വരെയും പോകും’; ഹരിത കോടതിയിലേക്ക്