ബംഗ്ളാദേശികളുടെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; ‘വോട്ട് ജിഹാദ് 2’ പരാമർശവുമായി ഫഡ്‌നാവിസ്

ബംഗ്ളാദേശിൽ നിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ളാദേശി പൗരൻമാരുടെ ശ്രമം വോട്ട് ജിഹാദ് 2 ആണെന്നാണ് ഫഡ്‌നാവിസിന്റെ ആരോപണം.

By Senior Reporter, Malabar News
Devendra_Fadnavis
ദേവേന്ദ്ര ഫഡ്‌നാവിസ്
Ajwa Travels

മുംബൈ: വോട്ട് ജിഹാദ് പരാമർശവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും രംഗത്ത്. ബംഗ്ളാദേശിൽ നിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ളാദേശി പൗരൻമാരുടെ ശ്രമം വോട്ട് ജിഹാദ് 2 ആണെന്നാണ് ഫഡ്‌നാവിസിന്റെ ആരോപണം.

ഷിൻഡെയിൽ ബിജെപി സംസ്‌ഥാന കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഫഡ്‌നാവിസിന്റെ പരാമർശം. മഹാരാഷ്‌ട്ര തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്‌ചാത്തലത്തിലായിരുന്നു പ്രസ്‌താവന.

”ബംഗ്ളാദേശി പൗരൻമാർ വ്യാപകമായി നുഴഞ്ഞുകയറുന്നുണ്ട്. നാസിക്കിലെ അമരാവതിയിലും മാലെഗാവിലും നൂറോളം കേസുകൾ റിപ്പോർട് ചെയ്‌തു. മിക്കയാളുകളും ഏകദേശം 50 വയസുള്ളവരാണ്. നിയമവിരുദ്ധമായി അവർ രേഖകൾ സംഘടിപ്പിക്കുന്നു. ഒരുമിച്ച് നിന്നാൽ നമ്മൾ സുരക്ഷിതരാണെന്ന് പ്രധാനമന്ത്രിയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കണം”- ഫഡ്‌നാവിസ് പറഞ്ഞു.

നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് വോട്ട് ജിഹാദ് പരാമർശം ഫഡ്‌നാവിസ് നടത്തിയിരുന്നു. ഭൂരിപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവെച്ചു ‘ബട്ടേങ്കേ തോ കട്ടേങ്കേ’ (ഭിന്നിച്ചാൽ തകരും). ‘ഏക് ഹേ തോ സേഫ് ഹെ’ (ഒരുമിച്ച് നിന്നാണ് സുരക്ഷിതരാണ്) എന്നീ മുദ്രാവാക്യങ്ങൾ ബിജെപി ഉയർത്തിയിരുന്നു.

Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE