വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം; അധ്യാപകന് കുത്തേറ്റു

By News Desk, Malabar News
Wild boar attack in tvm
Representational Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്‌റ്റ്‌ ഓഫിസിന് എതിർവശത്തെ വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തിപ്പരിക്കേൽപിച്ചു. കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാന പാതയിലെ ടെക്‌നോ ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ കാട്ടുപന്നി സാധനം വാങ്ങാനായി എത്തിയ കോളേജ് അധ്യാപകനെയും ആക്രമിച്ചു.

ഈങ്ങാപ്പുഴ പാലക്കാമറ്റത്തിൽ ലിജോ ജോസഫിനാണ് (33) കുത്തേറ്റത്. കാലിനും കൈക്കും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിൽ നിന്ന് പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. കടയിലെ ഗ്‌ളാസ് ഉൾപ്പടെ പന്നി തകർത്തു. കൃഷി നശിപ്പിക്കാനെത്തുന്ന പന്നികൾ പകൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് ഭീതി പരത്തുന്നുണ്ട്.

Most Read: ‘വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല’; സമരക്കാരോട് കെഎസ്‌ഇബി ചെയർമാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE