മലപ്പുറം: പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. എടക്കര പോലീസ് സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം. സ്റ്റേഷനിലെ മരത്തിൽ കയറി പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്റെ ഭീഷണി. വണ്ടൂർ സ്വദേശിയായ ഷമീറിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. എടക്കര കാക്കപരതയിൽ നാട്ടുകാർക്ക് നേരെ ആക്രമണ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
സ്റ്റേഷനിൽ എത്തിയതോടെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഷമീർ അടുത്തുള്ള മരത്തിൽ കയറുകയായിരുന്നു. തുടർന്നായിരിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവ് താഴെയിറങ്ങിയത്. ഒടിവിൽ ഷമീർ ആവശ്യപെട്ടതനുസരിച്ച് പോലീസ് തന്നെ ഇയാളെ സഹോദരന്റെ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയെങ്കിലും കേസെടുക്കാതെയാണ് പോലീസ് ഇയാളെ വിട്ടയച്ചത്.
അതേസമയം, ഷമീർ സ്ഥിരമായി മർദ്ദിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യയും മക്കളും വണ്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ഷമീർ എടക്കരയിലേക്ക് വണ്ടി കയറിയത്. തുടർന്നായിരുന്നു നാട്ടുകാർക്ക് നേരെയുള്ള പരാക്രമമെന്ന് പോലീസ് പറഞ്ഞു.
Most Read: സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്





































