പാരിസ്: ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. 11 പുരുഷൻമാരെയും ഒരു സ്‌ത്രീയെയുമാണ് ഭരണകൂടം തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് തിങ്കളാഴ്‌ച വധശിക്ഷക്ക് വിധേയരായതെന്ന് നോർവേ ആസ്‌ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചു.
സിസ്‌ഥാൻ- ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ സഹേദാൻ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. 2019ൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ സ്‌ത്രീയെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ന്യൂനപക്ഷമായ സുന്നി വിഭാഗത്തിൽ പെട്ടവരാണ് വധിക്കപ്പെട്ട എല്ലാവരും. സംഭവത്തെ കുറിച്ച് ഇറാൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല.
ന്യൂനപക്ഷങ്ങൾക്ക് എതിരെ ഇറാൻ ഭരണകൂടത്തിന്റെ നിലപാടുകൾ ആശങ്കാജനകമാണെന്നാണ് മനുഷ്യാവകാശ സംഘടനയുടെ വിലയിരുത്തൽ. 333 പേരുടെ വധശിക്ഷ കഴിഞ്ഞ വർഷം ഇറാൻ ഭരണകൂടം നടപ്പിലാക്കിയിരുന്നു. വധശിക്ഷക്ക് വിധേയരാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ ആംനസ്‌റ്റി ഇന്റർനാഷണലും ആശങ്ക രേഖപ്പെടുത്തി.
Most Read: സ്വപ്‌നക്കെതിരെ കേസെടുക്കാൻ നീക്കം; പരാതി നൽകി കെടി ജലീൽ