ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിയുടെ സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ആഗസ്‌റ്റ് അഞ്ചിനാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇബ്രാഹിം റഈസിയെ സന്ദർശിച്ചിരുന്നു.
റഷ്യ സന്ദർശിച്ചു മടങ്ങും വഴിയാണ് ടെഹ്റാനിലെത്തി ജയശങ്കർ റഈസിയുമായി കൂടിക്കാഴ്‌ച നടത്തിയത്. നിയുക്‌ത പ്രസിഡണ്ടിനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട വിദേശ പ്രതിനിധികളിൽ ഒരാളാണ് എസ് ജയശങ്കർ. പ്രധാനമന്ത്രിയുടെ സന്ദേശവും ജയശങ്കർ ഇബ്രാഹിം റഈസിക്ക് കൈമാറിയിരുന്നു.
ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ത്യ ഉടൻ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ പ്രതിനിധി തെഹ്റാനിൽ വെച്ചുനടക്കുന്ന സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായുള്ള നയതന്ത്ര ബന്ധം ശക്‌തിപ്പെടുത്തുന്നതിന് ലഭിച്ച അവസരമായിട്ടാണ് ഇന്ത്യ ഇതിനെ കാണുന്നത്.
Read Also: ‘ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം’; സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയെടുക്കും