രോഗവ്യാപനം ഉയർന്നുതന്നെ; കൂടുതൽ നിയന്ത്രണങ്ങൾ, തീവ്രപരിശോധന

By News Desk, Malabar News
covid test
Representational Image
Ajwa Travels

തിരുവനന്തപുരം: ഓണക്കാല ഇളവുകൾക്ക് പിന്നാലെ കോവിഡ് വ്യാപനം ഉയരുമോയെന്ന ആശങ്കയിലായിരുന്നു ആരോഗ്യപ്രവർത്തകർ. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ വ്യാപന നിരക്ക് ഉയർന്നിരിക്കുന്നത്. സംസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ട പ്രദേശങ്ങൾ ഇന്ന് പുനർനിശ്‌ചയിക്കും.

രോഗവ്യാപനം കൂടിയതോടെ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. 100 പേരെ പരിശോധിക്കുമ്പോൾ 18 പേരാണ് പോസിറ്റീവ് ആകുന്നത്. മൂന്ന് മാസത്തിനിടെ ആദ്യമായാണ് സംസ്‌ഥാനത്തെ ടിപിആർ നിരക്ക് 18 കടക്കുന്നത്. പകുതിയിലേറെ ജില്ലകളിൽ സംസ്‌ഥാന ശരാശരിക്കും മുകളിലാണ് ടിപിആർ.

നിലവിൽ 414 പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപന തോത് കുതിച്ചുയരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ നിയന്ത്രണത്തിലാകും. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകൾ വാക്‌സിനേഷനിൽ ബഹുദൂരം മുന്നിലാണ്. ഈ ജില്ലകളിൽ രോഗലക്ഷണം ഉള്ളവരെ മാത്രമാകും പരിശോധിക്കുക. ബാക്കി ജില്ലകളിൽ പരിശോധന വ്യാപിപ്പിക്കും.

ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ വാക്‌സിൻ എടുത്തവരിലെ രോഗബാധ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം ആരംഭിക്കാനാണ് തീരുമാനം. അതേസമയം, ഇനിയൊരു ലോക്ക്‌ഡൗൺ വേണ്ടെന്ന നിലപാടിലാണ് സർക്കാർ. കടകളുടെ പ്രവർത്തനം രാത്രി 9 വരെ തുടരും. ശനിയാഴ്‌ച ചേരുന്ന യോഗം സ്‌ഥിതി വീണ്ടും വിലയിരുത്തും.

Also Read: വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE