ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി

By Trainee Reporter, Malabar News
kozhikkode collectorate
Representational Image
Ajwa Travels

കോഴിക്കോട്: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത മൂന്നര സെന്റ് സ്‌ഥലത്തിന്റെ വിലയായ 44.23 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയതിൽ തിരിമറി നടത്തിയ സംഭവത്തിലാണ് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി റിപ്പോർട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട് രണ്ടാഴ്‌ചക്കകം സർപ്പിക്കാനാണ് കളക്‌ടറുടെ നിർദ്ദേശം. റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാര തുക മറ്റൊരാൾക്ക് കൈമാറിയെന്ന് കാണിച്ച് എസ് ദുര്ഗ നൽകിയ പരാതിയിലാണ് കളക്‌ടർ അന്വേഷണത്തിന് ഉത്തരവിട്ടത്.

തനിക്ക് ലഭിക്കേണ്ട പണം മറ്റൊരാൾക്ക് തിരിമറി നടത്തിയെന്നാണ് ദുർഗ നൽകിയ പരാതിയിൽ പറയുന്നത്. ഉത്തരമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. റിപ്പോർട് ലഭിച്ച ശേഷം പരിശോധിച്ച് നടപടി എടുക്കുമെന്ന് കളക്‌ടർ അറിയിച്ചു.

Most Read: അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതായി പരാതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE