ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

By Desk Reporter, Malabar News
omicron-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.

ഇന്നലെ മാത്രം 19 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 57 ആയി ഉയർന്നു. എറണാകുളത്ത് 11ഉം തിരുവനന്തപുരത്ത് ആറും കണ്ണൂർ തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

വിദേശത്ത് നിന്ന് എത്തുന്നവർ ക്വാറന്റെയ്‌നും സ്വയം നിരീക്ഷണവും കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും. ഒമൈക്രോൺ ഭീഷണിയാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ പൂർണമായും പ്രവർത്തന സജ്‌ജമാകുന്നത് ഇനിയും നീളും. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥതല യോഗവും ചേരുന്നുണ്ട്.

അതേസമയം, 15 ലക്ഷം കൗമാരക്കാർക്ക് വാക്‌സിൻ നൽകാൻ ഒരുക്കങ്ങൾ തുടങ്ങി. വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളവർ ഉടൻ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാരുടെ വാക്‌സിനേഷന് തുടക്കം കുറിക്കുക. 15നും 18നും ഇടയിൽ പ്രായമുള്ള 15 ലക്ഷം പേരാണ് സംസ്‌ഥാനത്തുള്ളത്.

Most Read: കിഴക്കമ്പലം സംഘർഷം; 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE