സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ദുർ​ഗാ പൂജ സന്ദേശത്തിൽ മോദി

By Desk Reporter, Malabar News
Narendra-Modi_Oct-22
Ajwa Travels

കൊൽക്കത്ത: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റെക്കെട്ടായി നിൽക്കണമെന്ന് ദുർ​ഗാ പൂജ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അക്രമികളോട് വിട്ടുവീഴ്‌ചയില്ല, വധശിക്ഷവരെ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്‌ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിക്കൽ കൂടിയായിരുന്നു മോദിയുടെ ദുർ​ഗാ പൂജ സന്ദേശം. മോദിയുടെ പ്രസംഗം 98000 ബൂത്തുകളിൽ ബിജെപി തൽസമയം കാണിച്ചു. പശ്‌ചിമ ബംഗാളിനുള്ള കേന്ദ്രസഹായവും സംസ്‌ഥാനത്തെ അക്രമങ്ങളും പരാമർശിച്ചായിരുന്നു നരേന്ദ്ര മോദിയുടെ സന്ദേശം.

ഹത്രസിൽ 19കാരിയുടെ ബലാൽസം​ഗക്കൊല ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടിയായി നിൽക്കുമ്പോൾ സ്‌ത്രീ സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ലെന്ന പ്രഖ്യാപനം നടത്താനും മോദി മറന്നില്ല. കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചപ്പോൾ പോലും പരാമർശിക്കാത്ത ‘സ്‌ത്രീ സുരക്ഷ’യാണ് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി കണക്കാക്കുന്ന ദുർ​ഗാ പൂജ സന്ദേശത്തിൽ മോദി പറഞ്ഞിരിക്കുന്നത്.

Also Read:  മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

ബിഹാറിലും സ്‌ത്രീ വോട്ടർമാരിലാണ് എൻഡിഎ സഖ്യത്തിന്റെ പ്രതീക്ഷ എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ ഉറപ്പ്. ആ പ്രതീക്ഷയുടെ ഭാ​ഗമായാണ് ബിഹാറിൽ ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ ഒരുകോടി സ്‌ത്രീകളെ സ്വയം പര്യാപ്‌തരാക്കും എന്ന പ്രഖ്യാപനം ബിജെപി നടത്തിയത്.

Also Read:  ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE