പട്‌ന: ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു. കോവിഡ് വാക്‌സിനെ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുന്നതിനും ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനത്തേയും ആണ് കോൺഗ്രസ്, ആംആദ്‌മി പാർട്ടി അടക്കമുള്ളവർ വിമർശിക്കുന്നത്.
“മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള പൗരൻമാർ വാക്‌സിനായി പണം നൽകേണ്ടിവരുമെന്നാണോ ധനമന്ത്രി പറയുന്നത്? ഇന്ത്യൻ പൗരൻമാരുടെ ജീവൻ രക്ഷിക്കാൻ പണം നൽകണമെന്നാണോ ബിജെപി സർക്കാർ ഉദ്ദേശിക്കുന്നത്?
പോളിയോ മുതൽ വസൂരി വരെയുള്ള എല്ലാ പ്രധാന വാക്‌സിനേഷൻ പ്രോഗ്രാമുകളും നമ്മുടെ പൗരൻമാർക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്, അത് മാറ്റാൻ ബിജെപി ഉദ്ദേശിക്കുന്നുണ്ടോ?”,- കോൺഗ്രസ് ട്വീറ്റിൽ ചോദിച്ചു.
Is the FM suggesting that citizens from other states will have to pay for the vaccine? Is the BJP govt going to make Indian citizens pay to save their lives?
Every major vaccination programme from Polio to Smallpox has been free for our citizens, does BJP intend to reverse that? https://t.co/vdQ6INnssb
— Congress (@INCIndia) October 22, 2020
ബിഹാറിലെ ജനങ്ങൾക്കു മാത്രമാണോ സൗജന്യ വാക്‌സിൻ ലഭ്യമാകുകയെന്നും, ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ അവസ്‌ഥയെന്താണെന്നും ആംആദ്‌മി പാർട്ടി ചോദിച്ചു.
“ബിജെപി ഭരിക്കാത്ത സംസ്‌ഥാനങ്ങളുടെ കാര്യം എങ്ങനെയാണ്? ബിജെപിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാർക്ക് സൗജന്യ വാക്‌സിൻ ലഭിക്കില്ലേ?”- ആംആദ്‌മി പാർട്ടി ട്വീറ്റിൽ ചോദിച്ചു.
What about non-BJP ruled states?
Indians who didn’t vote BJP will not get free Covid vaccine? https://t.co/kjid5IC5aH
— AAP (@AamAadmiParty) October 22, 2020
19 ലക്ഷം തൊഴിലവസരങ്ങൾ, സംസ്‌ഥാനത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ് വാക്‌സിൻ, മൂന്ന് ലക്ഷം പുതിയ അധ്യാപകരെ നിയമിക്കും, ബിഹാറിനെ ഐടി ഹബ്ബായി മാറ്റും, ഒരു കോടി സ്‌ത്രീകളെ സ്വയം പര്യാപ്‌തരാക്കും, ആരോഗ്യ മേഖലയിൽ ഒരു ലക്ഷം തൊഴിൽ, ഒമ്പതാം ക്ളാസ് മുതലുള്ള വിദ്യാർഥികൾക്ക് സൗജന്യ ടാബ് വിതരണം തുടങ്ങിയവയാണ് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ.
Related News: എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; ബിജെപി പ്രകടന പത്രിക
ഇപ്പോഴും അന്തിമഘട്ടത്തിൽ എത്തിയിട്ടില്ലാത്ത കോവിഡ് വാക്‌സിനാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്‌ദാനം. കോവിഡ് വാക്‌സിൻ ഉൽപാദനത്തിന് തയാറാകുന്ന മുറക്ക് ബിഹാറിൽ ഓരോരുത്തർക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കും, ഇതാണ് തങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്‌ദാനമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ കക്ഷിയായ ആർജെഡി സംസ്‌ഥാനത്ത് 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് ബിജെപിയുടെ 19 ലക്ഷം തൊഴിൽ എന്ന പ്രഖ്യാപനം.
Also Read: ആഘോഷങ്ങള്‍ക്ക് നിയന്ത്രണമില്ല; ബംഗാളില്‍ കോവിഡ് ബാധ ഉയരുന്നു