പട്‌ന: സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്‌ദാനം ചെയ്‌ത് ബീഹാറില്‍ ബിജെപിയുടെ പ്രകടന പത്രിക. പത്തൊന്‍പത് ലക്ഷം പേര്‍ക്ക് ജോലിയും വാഗ്‌ദാനം ചെയ്‌ത് നിതീഷ് കുമാര്‍ തന്നെ അടുത്ത അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
ഇപ്പോഴും പൂര്‍ണ വിജയത്തില്‍ എത്തിച്ചേരാത്ത കോവിഡ് വാക്‌സിനാണ് ബിജെപിയുടെ പ്രകടന പത്രികയിലെ ഏറ്റവും സുപ്രധാനമായ വാഗ്‌ദാനം. ‘കോവിഡ് വാക്‌സിന്‍, ഉല്‍പാദനത്തിന് തയാറാകുന്ന മുറക്ക് ബീഹാറില്‍ ഓരോരുത്തര്‍ക്കും സൗജന്യമായി ലഭ്യമാക്കും’. ഇതാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്‌ദാനമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
Related News: പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
മൂന്നു ലക്ഷം അധ്യാപക ജോലി, ആരോഗ്യ മേഖലയില്‍ ഒരു ലക്ഷം തൊഴില്‍, ബീഹാറിനെ ഐടി ഹബ്ബാക്കി കഴിയുമ്പോള്‍ 5 ലക്ഷം തൊഴില്‍, കാര്‍ഷിക ഹബ്ബാക്കി മാറ്റിയതിനുശേഷം 10 ലക്ഷം തൊഴില്‍ എന്നിങ്ങനെയാണ് ബിജെപി പത്രികയില്‍ ഉറപ്പു നല്‍കുന്നത്. ഒരു കോടി വനിതകളെ സ്വയം പര്യാപ്‌തരാക്കും, ഒന്‍പതാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി മേശ ലഭ്യമാക്കും, 30 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ഒക്‌ടോബർ 28, നവംബര്‍ 3, 7 ദിവസങ്ങളിലായി മൂന്നു ഘട്ടമായിട്ടാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10ന് ഫലം പുറത്തുവരും.