പാറ്റ്‌ന: ബിരുദാനന്തര ബിരുദം വരെ ബിഹാറിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്‌ദാനം.
എല്ലാവര്‍ക്കും ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തും, കാര്‍ഷിക കടങ്ങളും വൈദ്യുതി ബില്‍ കുടിശികയും എഴുതിത്തള്ളുകയും ചെയ്യും. കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പത്രികയില്‍ പറയുന്നു. ബിഹാറിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 1500 രൂപ വീതം ഓരോ മാസവും അലവന്‍സ് നല്‍കും. ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. ആര്‍.ജെ.ഡി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവക്കൊപ്പമാണ് ബിഹാറില്‍ കോണ്‍ഗ്രസ് എന്‍ഡിഎ സഖ്യത്തെ നേരിടുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ പഞ്ചാബിലേതിന് സമാനമായ നിയമം നിര്‍മ്മിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്‍ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഡോ. രാജേന്ദ്ര പ്രസാദ് വൃദ്ധ് സമ്മാന്‍ യോജന, രാജീവ് ഗാന്ധി കൃഷി ന്യായ് യോജന എന്നിവ നടപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു.
Read also: ജോസ് കെ മാണി വിഭാഗം ഇന്ന് ഇടത് മുന്നണിയിൽ ഘടകകക്ഷി ആകും