തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ സീറ്റ് വിഭജനത്തിൽ ധാരണയുമായി കോൺഗ്രസും, മുസ്‌ലിം ലീഗും. മുസ്‌ലിം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ 3 സീറ്റുകൾ കൂടി മുസ്‌ലിം ലീഗിന് അധികമായി നൽകാൻ ധാരണയായി. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ആകെ 27 സീറ്റുകളിൽ മുസ്‌ലിം ലീഗ് മൽസരിക്കും.
ബേപ്പൂർ, ചേലക്കര, കൂത്തുപറമ്പ് എന്നീ സീറ്റുകളാണ് മുസ്‌ലിം ലീഗിന് പുതുതായി അനുവദിച്ചത്. ഇതിനൊപ്പം തന്നെ 2 സീറ്റുകൾ വച്ച് മാറി മൽസരിക്കാനും കോൺഗ്രസുമായി നടന്ന ചർച്ചയിൽ ധാരണയായി. പുനലൂർ, ചടയമംഗലം എന്നീ മണ്ഡലങ്ങളാണ് വച്ച് മാറി മൽസരിക്കാൻ പുതുതായി തീരുമാനിച്ചത്. ബാലുശ്ശേരി, കുന്ദമംഗലം എന്നീ മണ്ഡലങ്ങളും വച്ച് മാറി മൽസരിക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു.
Read also : ജലസംരക്ഷണം ലക്ഷ്യമാക്കി മോദി; ‘ക്യാച്ച് ദി റെയിന്‍’ പദ്ധതിക്ക് തുടക്കമിടും